പകൽ വെടിക്കെട്ട് നടക്കുന്നിടത്ത് നിയന്ത്രണം; പ്രതിഷേധവുമായി ജനങ്ങൾ
തൃശൂർ: പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വൈകിയ തൃശൂർ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിൻറേയും പിന്നീട് തിരുവമ്പാടി വിഭാഗത്തിൻറേയും വെടിക്കെട്ടുകൾ നടന്നു.
നാല് മണിക്കൂർ വൈകി പകൽ വെടിക്കെട്ടാണ് നടന്നത്. രാവിലെ ഏഴ് മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം.